
കേരള തീരത്ത് 3.6 മീറ്റർ വരെ ഉയരുന്ന തിരമാലയ്ക്ക് സാധ്യത മലപ്പുറം ജില്ലയിലെ കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെയും, കോഴിക്കോട് ജില്ലയിലെ ചോമ്പാല ഫിഷിങ് ഹാർബർ മുതൽ രാമനാട്ടുകര വരെയും, കണ്ണൂർ ജില്ലയിലെ തീരപ്രദേശങ്ങളിലും, കാസർകോട് ജില്ലയിലെ വളപട്ടണം മുതൽ ന്യൂമാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുമുള്ള തീരങ്ങളിൽ ജൂലൈ 7 രാത്രി 11.30 വരെ 3.0 മുതൽ 3.6 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് INCOIS മുന്നറിയിപ്പ്. ഉയർന്ന തിരമാലകളെ തുടർന്ന് തീരശോഷണം കടൽവെള്ളം കരയിലേക്ക് കയറുക, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുക തുടങ്ങിയ സാഹചര്യങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ തീരദേശ മേഖലകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു.
തീരദേശവാസികൾക്ക് പ്രത്യേക മുന്നറിയിപ്പ് കടൽക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ അപകടസാധ്യതയുള്ള തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ആവശ്യമായാൽ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം. ഉയർന്ന തിരമാലയും ‘കള്ളക്കടൽ’ പ്രതിഭാസവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കടൽത്തീരത്ത് അനാവശ്യമായി എത്തുന്നതും തിരമാല കാണാനായി തീരത്തിറങ്ങുന്നതും അപകടകരമാണെന്ന് മുന്നറിയിപ്പിൽ പറയുന്നു. ബീച്ചുകളിലെ വിനോദസഞ്ചാരത്തിന് നിയന്ത്രണം INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം, കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ, ഫോട്ടോഷൂട്ട്, ബോട്ട് സവാരി ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായും ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. തിരമാലകൾ പെട്ടെന്ന് ഉയരാൻ സാധ്യതയുള്ളതിനാൽ കുട്ടികളെയും പ്രായമായവരെയും കടൽത്തീരത്തേക്ക് കൊണ്ടുപോകാതിരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
മത്സ്യബന്ധനത്തിന് വിലക്ക് തുടരും കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 6 മുതൽ 8 വരെയും കർണാടക തീരങ്ങളിൽ ജൂലൈ 6 മുതൽ 10 വരെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കർണാടക തീരങ്ങളിലും ഇതേ കാലയളവിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യബന്ധനത്തിന് വിലക്ക് തുടരും കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 6 മുതൽ 8 വരെയും കർണാടക തീരങ്ങളിൽ ജൂലൈ 6 മുതൽ 10 വരെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കർണാടക തീരങ്ങളിലും ഇതേ കാലയളവിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ശക്തമായ കാറ്റ് ജൂലൈ 6 മുതൽ 10 വരെ അറബിക്കടലിന്റെ വിവിധ മേഖലകളിൽ മണിക്കൂറിൽ 45 മുതൽ 70 കിലോമീറ്റർ വരെയും ചിലയിടങ്ങളിൽ 80 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കൊങ്കൺ തീരം, ഗോവ തീരം, തെക്കൻ ഗുജറാത്ത് തീരം, ലക്ഷദ്വീപ് പരിസരം, മധ്യ-കിഴക്കൻ അറബിക്കടൽ, മധ്യ-പടിഞ്ഞാറൻ അറബിക്കടൽ, തെക്കുപടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ കടൽ അതീവ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധന യാനങ്ങൾ ഈ മേഖലകളിലേക്ക് പോകരുതെന്നാണ് നിർദേശം.
ബംഗാൾ ഉൾക്കടലിലും പശ്ചിമ ബംഗാൾ, ഒഡീഷ, വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങൾ, മധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിലും വിവിധ ദിവസങ്ങളിൽ മണിക്കൂറിൽ 40 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതായി മുന്നറിയിപ്പിൽ പറയുന്നു. മത്സ്യത്തൊഴിലാളികൾ പാലിക്കേണ്ട നിർദേശങ്ങൾ ശക്തമായ തിരമാലയുള്ള സമയത്ത് ബോട്ടുകൾ കടലിലിറക്കുകയോ കരക്കടുപ്പിക്കുകയോ ചെയ്യരുത്. ഇരു സാഹചര്യങ്ങളും ഒരുപോലെ അപകടകരമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഹാർബറുകളിൽ നിർത്തിയിട്ടിരിക്കുന്ന ബോട്ടുകളും വള്ളങ്ങളും സുരക്ഷിതമായി കെട്ടിയിടണം. വള്ളങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കുന്നത് കൂട്ടിയിടി ഒഴിവാക്കാൻ സഹായിക്കും. മത്സ്യബന്ധന വലകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളും സുരക്ഷിതമായി സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.

